മുംബൈയിൽ ആഡംബരക്കപ്പലിലെ ലഹരിവേട്ടയിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി നവാബ് മാലിക്. ലഹരിമരുന്ന് പിടികൂടിയെന്നുള്ളത് വിശ്വസനീയമല്ലെന്നും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻ.സി.ബി. ഓഫീസിലേക്ക് കൊണ്ടുവന്നത് അന്വേഷണ സംഘവുമായി ബന്ധമില്ലാത്തവരാണെന്നും മന്ത്രി ആരോപിച്ചു. ബോളിവുഡിനെ മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമെന്നും മന്ത്രി കുറ്റപ്പെടുത്തി.
മനീഷ് ഭാനുശാലി എന്നയാളാണ് ആര്യൻഖാന്റെ സുഹൃത്തായ അർബാസ് മർച്ചന്റിനെ എൻ.സി.ബി. ഓഫീസിലേക്ക് കൊണ്ടുവന്നതെന്നും വീഡിയോയിൽ കാണാം. ബി.ജെ.പി ഉപഘടകത്തിന്റെ വൈസ് പ്രസിഡന്റാണ് ഇയാൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. അധ്യക്ഷൻ ജെ.പി നഡ്ഡയ്‌ക്കും മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനുമൊപ്പമുള്ള ചിത്രങ്ങൾ മനീഷിന്റെ സാമൂഹികമാധ്യമ പ്രൊഫൈലുകളിൽ കാണാമെന്നും മന്ത്രി മാലിക് വെളിപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here