അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം ചിറ്റൂർ റോഡിലെ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്ക്കാരം.ജനപ്രതിനിധികള്‍ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തു.
പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹം രാവിലെ 8 മണിയോടെ കളമശ്ശേരി ചങ്ങമ്പുഴ നഗറിലുള്ള വീട്ടിൽ എത്തിച്ചിരുന്നു.പിന്നീട് കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കൊവിഡ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യേശുദാസൻ ഒരാഴ്ച മുമ്പ് കൊവിഡ് മുക്തനായെങ്കിലും ന്യുമോണിയയെത്തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.തുർന്ന് ഇന്നലെ പുലർച്ചെ 3.45 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here