കുട്ടനാട് രാമങ്കരിയിൽ യുവാവിനെ കൊന്നു പാടത്ത് തള്ളിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. കോട്ടയം വാഴപ്പള്ളി സ്വദേശി അനീഷ് (35) പറാൽ സ്വദേശി സദാനന്ദൻ ( 61) എന്നിവരെയാണ് ശിക്ഷിച്ചത്.പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയടക്കണം.ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
തിരുവനന്തപുരം ആനാവൂർ സ്വദേശി സതീഷ് ആണ് (28) കൊല്ലപ്പെട്ടത്. മദ്യപാനത്തിനായി മോതിരം പണയം വച്ചതിനെച്ചൊല്ലിയുളള തർക്കമാണ് കൊലപാതക കാരണം.2008 ജൂലൈ 20നായിരുന്നു കൊലപാതകം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here