സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാൻഡ് നീട്ടിയത്. ക്രൈം ബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് മോൻസനെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു.
പാലാ സ്വദേശി രാജീവ് നൽകിയ ഭൂമി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മോൻസനെ ചോദ്യം ചെയ്തത്. ഇടപാടുകാരെ കബളിപ്പിക്കാൻ ഉപയോഗിച്ച വ്യാജരേഖ നിർമ്മിച്ചത് സംബന്ധിച്ചും ആരുടെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതെന്നും അന്വേഷണ സംഘം മോൻസനിൽ നിന്നും വിവരങ്ങൾ തേടി.
അതേസമയം മോൻസൻ്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേയ്ക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here