പീഡനക്കേസ് പ്രതിക്ക് ബിജെപി അംഗത്വം നൽകി കെ സുരേന്ദ്രൻ. ലൈംഗിക പീഡന കേസ് പ്രതിയായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ഹരിദാസനെയാണ് സുരേന്ദ്രൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചത്. അത്തോളി പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ഹരിദാസൻ.
കെ സുരേന്ദ്രൻ്റെ സ്വന്തം നാടായ ഉള്ള്യേരിയിലാണ് പീഡനക്കേസ് പ്രതിയെ സംസ്ഥാന അധ്യക്ഷൻ ബിജെപിയിലേക്ക് സ്വീകരിച്ചത്. അത്തോളി പൊലീസ് 57/2021 ക്രൈം നമ്പറായി രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ച ഹരിദാസൻ.
ഇദ്ദേഹം ഉള്ള്യേരിയിൽ നടത്തിയ ഓൺലൈൻ സ്ഥാപനത്തിലെ ജീവനക്കാരിയായ പട്ടികജാതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പേരാമ്പ്ര ഡിവൈഎസ്പിയാണ് കേസന്വേഷിക്കുന്നത്. 7 മാസത്തോളം ഒളിവിലായിരുന്ന ഹരിദാസന് അടുത്താണ് ജാമ്യം ലഭിച്ചത്.
ഹരിദാസനെ ഷാളണിയിച്ച് സ്വീകരിച്ച ഫോട്ടോ പുറത്ത് വന്നതോടെ ബി ജെ പി അണികൾക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്. പീഡന കേസ് പ്രതിയെ സംരക്ഷിക്കാനുള്ള കെ.സുരേന്ദ്രൻ്റെ നീക്കത്തിനെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ
ഉള്ള്യേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടർന്ന് ചേർന്ന യോഗം സി പി ഐ എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം എ കെ മണി ഉദ്ഘാടനം ചെയ്തു. ഇരയുടെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here