ആലപ്പുഴ സ്വദേശിയില്‍ നിന്ന് ഒന്നരലക്ഷം രൂപ വാങ്ങി; മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി

മോൻസൻ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂർ സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്.

മോൻസൻ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തുറവൂർ സ്വദേശി ബിജു കോട്ടപ്പള്ളിയുടെത്. 2017 ഡിസംബർ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോൻസൻ ആവശ്യപ്പെട്ടു. തൻറെ സഹോദരൻ വഴിയാണ് ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തൻറെ കൈയിൽ പണമില്ലെന്ന് പറഞ്ഞു.

20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വർണം പണയം വെച്ചെങ്കിലും പണം കണ്ടെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഭാര്യയുടെ സ്വർണം പണയം വെച്ച് തുക ഒപ്പിച്ചു. മോ‍ൻസൻ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയിൽ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്പ്പിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.

പിന്നീട് തനിക്ക് ഒരു പജീറോ കൈമാറിയെന്നും ഇത് പൊളിക്കാൻ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിക്കാരൻ പറയുന്നു. പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിയിലെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here