കാക്കനാട് ലഹരിക്കടത്ത് കേസ്; മുഖ്യ പ്രതി ശ്രീലങ്കയില്‍, ലഹരിമരുന്ന് എത്തിയത് ചെന്നൈയില്‍ നിന്ന് 

കാക്കനാട് ലഹരിക്കടത്ത് മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശി ശ്രീലങ്കയിലെന്ന് എക്സൈസ്. ഇയാളെ  നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി എക്സൈസ്, വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടി. ഇതിനിടെ  അന്വേഷണം  ചെന്നൈയിലേക്കും  വ്യാപിപ്പിച്ചു. ചെന്നൈയിലെ ട്രിപ്ലിക്കയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് നിഗമനം.

കേസിലെ മുഖ്യ കണ്ണിയായ കോഴിക്കോട് സ്വദേശി നിലവിൽ ശ്രീലങ്കയിലാണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി എക്സൈസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടി. ഇയാൾ ശ്രീലങ്കയിലും ലഹരിക്കേസിൽ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മയക്കുമരുന്ന് എത്തിയിരുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും  കണ്ടെയ്നറുകളിലാണെന്നും ഇവ  ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിൽ എത്തിച്ചാണ് വിപണനം നടത്തിയിരുന്നതെന്നും കണ്ടെത്തി. ചെന്നൈയിൽ നിന്നാണ് കാക്കനാട് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചത്.

മയക്കുമരുന്ന് കടത്തുകാരും വിൽപനക്കാരുമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നത്. ചെന്നൈ ട്രിപ്ലിക്കയിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നത് എന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണസംഘം.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് മയക്കുമരുന്ന് ട്രിപ്ലിക്കയിൽ നിന്നാണ് എത്തിയത് എന്ന നിഗമനത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ ട്രിപ്ലിക്കയിലെത്തി പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News