പാലക്കാട് ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറായ നാരായണൻ , ഭാര്യ ഇന്ദിര എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പെരുമണ്ണയിലെ വീടിന് പുറകിലുളള വിറകുപുരയിലാണ് നാരായണനെയും ഇന്ദിരയെയും തീപ്പൊലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്പരം കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. പുലർച്ചെ വിറകു പുരയിൽ നിന്ന് തീയുയരുന്നത് കണ്ട് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവാഹിതരായ മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മക്കൾക്ക് സ്വത്ത് ഭാഗം വെച്ച് നൽകേണ്ട വിവരങ്ങളും കുറിപ്പിലുണ്ട്. ഇരുവർക്കും ശാരീരിക ബുദ്ധിമുട്ടുകയുണ്ടായിരുന്നു.
മക്കളുടെ വീട്ടിൽ താമസിക്കാൻ പറഞ്ഞിരുന്നെങ്കിലും സ്വന്തം വീട് വിട്ട് മാറി താമസിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ഒറപ്പെടലിന്റെ ഭാഗമായുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here