കെപിസിസി പുനഃസംഘടന ചർച്ച പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപിസിസി പുനസംഘടന കഴിഞ്ഞാൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടാവില്ലെന്നും വിഡി സതീശൻ പറഞ്ഞു. ‘മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി. കേരളത്തിലെ നേതാക്കളുടെ സമ്മതത്തോടെ ആണ് മാറ്റങ്ങൾ വരുത്തിയത്. പട്ടിക ഇന്നോ നാളെയോ സമർപ്പിക്കും. നടത്തിയ ചർച്ചകളിൽ മുതിർന്ന നേതാക്കൾ തൃപ്തർ എന്ന് പ്രതീക്ഷിക്കുന്നു’, അദ്ദേഹം പറഞ്ഞു.
ഡിസിസി പുനഃസംഘടന കാരണം വലിയ തോതിൽ നേതാക്കൾ കൊഴിഞ്ഞ് പോയിട്ടില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, തങ്ങൾ ചുമതല ഏറ്റെടുക്കുന്നതിന് മുൻപും നേതാക്കൾ പാർട്ടി വിട്ടിട്ടുണ്ടെന്നും
ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ അല്ല പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും മുൻ കെപിസിസി നേതൃത്വത്തിന് എതിരെ ഒരു ഒളിയമ്പെയ്‌തുകൊണ്ട് വിഡി സതീശൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here