സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ് നഷ്ടമായത്; മന്ത്രി സജി ചെറിയാന്‍

മലയാളത്തിന്റെ അനുഗ്രഹീത നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് മന്ത്രി പറഞ്ഞു. അഭിനയത്തിന്റെ ഒരു പുതിയ തലത്തിലേക്ക് സിനിമയെ എത്തിച്ച പ്രതിഭയെയാണ് നഷ്ടമായത്. അഭിനയിച്ച അഞ്ഞൂറ് സിനിമകളില്‍ അഞ്ഞൂറും മികച്ചതായിരുന്നു. ഒരു നാടന്‍ കുട്ടനാടുകാരന്റെ എല്ലാ സ്വഭാവ സവിശേഷതകളും ഉണ്ടായിരുന്ന സത്യസന്ധനും സ്‌നേഹനിധിയുമായ വ്യക്തിയായിരുന്നു നെടുമുടി വേണുവെന്നും മന്ത്രി സജി ചെറിയാന്‍ ഓര്‍മ്മിച്ചു.

മലയാളത്തിന്റെ അനുഗ്രഹീത നടൻ നെടുമുടി വേണുവിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. കഴിഞ്ഞ മാസം നടന്ന മഴ മിഴി സിഗ്നേച്ചർ ഫിലിം പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി നേരിട്ട് കണ്ടത്. ആശുപത്രിയിൽ ആണെന്ന് അറിയാമായിരുന്നു, എന്നാലും രോഗാവസ്ഥയെയൊക്കെ മറികടന്നു കൊണ്ട് അദ്ദേഹം നിറപുഞ്ചിരിയോടെ മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

മലയാള സാംസ്കാരിക ലോകത്തെ കാരണവരിലൊരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നാടകക്കളരികളിലെ അനുഭവസമ്പന്നതയും അദ്ദേഹത്തെ മലയാളസിനിമയിലെ പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായി മാറ്റി.

നായകനായും വില്ലനായും സ്വഭാവ നടനായും അരങ്ങിലും വെള്ളിത്തിരയിലും അദ്ദേഹം നിറഞ്ഞാടി. ഗൗരവകരമായ വേഷങ്ങളും ഹാസ്യപ്രധാനമായ വേഷങ്ങളും നെടുമുടിയിൽ ഭദ്രമായിരുന്നു. ജീവിതത്തിന്റെ അരങ്ങിലെ വേഷമഴിച്ചു പിൻവാങ്ങുമ്പോഴും തിരശീലയിൽ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കും.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും മലയാളികളുടെയൊന്നാകെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News