വൈറ്റിലയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു; ദുരൂഹം

കൊച്ചി വൈറ്റിലയിൽ വീടിന് തീപിടിച്ച് ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ലോട്ടറി വിൽപ്പനക്കാരനായ മരട് സ്വദേശി പ്രസന്നനാണ് മരിച്ചത്. പെരുമ്പാവൂർ സ്വദേശി സുനീർ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് തീ പിടച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈറ്റില പേട്ടയ്ക്ക് സമീപം പുലർച്ചെ 6 മണിയോടെയാണ് സംഭവം. പെരുമ്പാവൂർ സ്വദേശി സുനീറും കുടുബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനോട് ചേർന്ന ഫർണിച്ചർ വില്പന കേന്ദ്രത്തിലാണ് പ്രസന്നനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ ഉണ്ടായിരുന്ന വാഹനവും ഫർണിച്ചറുകളും കത്തിനശിച്ചു. മരിച്ച പ്രസന്നനും സുനീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപെട് തർക്കമുണ്ടായിരുന്നു. ഇതേതുടർന്ന് സുനീറിൻ്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നുൾപ്പടെ പ്രസന്നൻ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ പറയുന്നു.

സുനീറിന്റെ ഫർണിച്ചർ കടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ്, കത്തിക്കരിഞ്ഞ നിലയിൽ പ്രസന്നന്റെ മൃതദേഹം കണ്ടത്. ഈ സമയം ഉടമ സുനീർ വീട്ടിലില്ലായിരുന്നു. സുനീറിന്റെ ഭാര്യയെയും മക്കളെയും നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഫർണിച്ചറിൽ നിന്നും വീട്ടിലേക്കും തീപടർന്നിരുന്നു. സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. പ്രസന്നന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News