ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരൻ രാജ്യത്ത് പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നുവെന്ന് ദില്ലി പൊലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഇയാളുടെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് വഴിയാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് ഐ എസ് ഐ പരിശീലനം കിട്ടിയതായും ചോദ്യം ചെയ്യൽ തുടരുന്നതായും അവർ അറിയിച്ചു.
വ്യാജരേഖയിൽ ബീഹാറിലെ വിലാസമാണ് കണ്ടെത്തിയതെന്നും ഐ എസ് ഐ യുടെ പ്രവർത്തനത്തിന് ഇയാൾ ആയുധങ്ങൾ എത്തിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്നും അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here