പാമ്പിനെ കൈയിലെടുത്ത് തൊട്ടും തലോടിയും ഉത്ര വധക്കേസ് പ്രതി സൂരജ്. പാമ്പുപിടിത്തക്കാരൻ സുരേഷ് സൂരജിന് പാമ്പിനെ കൈമാറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഉത്രയെ കൊലപ്പെടുത്തുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണിത്.
ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ഭാഗം നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി സൂരജ് കുറ്റക്കാരനാണെന്ന നിഗമനത്തിൽ കോടതി എത്തിയത് ഈ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ്.
അതേസമയം ഉത്ര വധക്കേസിൽ കുറ്റക്കാരനായ സൂരജിനുള്ള ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്നും ഭാര്യ വേദനകൊണ്ട് പുളയുന്നത് സൂരജ് നോക്കിനിന്നുവെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചിരുന്നു.
ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഒന്നുംപറയാനില്ലെന്ന് സൂരജ് നിർവികാരനായി കോടതിയിൽ മറുപടിയും നല്‍കി. ചുമത്തിയ കുറ്റങ്ങൾ പ്രതിയെ വായിച്ചു കേൾപ്പിച്ചു.
അതേസമയം വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് ആണിതെന്നും പ്രോസിക്യൂഷൻ വാദിച്ചു. സംഭവം വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് കടുപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here