കയ്യില്‍ പണമില്ലാത്ത ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങാന്‍ കഴിയില്ലെന്ന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേ ആര്യന്റെ വക്കീല്‍ മുംബൈ കോടതിയില്‍ പറഞ്ഞു. ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
ആര്യന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തങ്ങളുടെ മറുപടി കോടതിയെ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആര്യന്‍ ഖാന്റെ വക്കീല്‍ അമിത് ദേശായി കോടതിയെ അറിയിച്ചത്.
ആര്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആര്യന് ലഹരി മരുന്ന് വാങ്ങാന്‍ പറ്റില്ലെന്നും ലഹരിമരുന്ന് വാങ്ങാതെ അത് ഉപയോഗിക്കാന്‍ പോകുന്നില്ലെന്നും ദേശായി പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്. ആര്യൻ ഖാനെ കൂടാതെ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച, നൂപുർ സാരിക, ഇസ്മീത് സിങ്, മോഹക് ജസ്വാൾ, വിക്രാന്ത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരെയാണ് ശനിയാഴ്ച നടന്ന റെയ്ഡിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.
നിലവിൽ ജുഡീഷ്യയിൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ. ഇവരെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 11 വരെ കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍സിബിയുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here