കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

കൊച്ചിയില്‍ കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മരിച്ച ആന്ധ്ര ചിറ്റൂര്‍ സ്വദേശി ധനപാല്‍ നായിക്കിന്റെ കുടുംബത്തിനാണ് ധനസഹായം നല്‍കുക.

സംഭവത്തില്‍ പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ ബങ്കാരു സ്വാമിക്ക് 2 ലക്ഷം രൂപയും, ശിവാജി നായ്കിന് 1 ലക്ഷം രൂപയും നല്‍കും. ഇരുവരുടെ ചികിത്സാ ചെലവും കോര്‍പ്പറേഷന്‍ വഹിക്കുമെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിൽ വീടിന്റെ പാരപ്പെറ്റ് ഇടിഞ്ഞുവീണാണ് ആന്ധ്ര ചിത്തൂര്‍  സ്വദേശി ധനപാൽ നായ്ക് മരിച്ചത്. മലിനജലം ഒഴുകുന്ന ഓടയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുകയായിരുന്ന നിർമാണ തൊഴിലാളികളുടെ മുകളിലേയ്ക്ക് വീടിൻ്റെ ബലക്ഷയം വന്ന പാരപ്പെറ്റ് ഇടിഞ്ഞു വീഴുകയായിരുന്നു.

ഇടിഞ്ഞു വീണ കോൺക്രീറ്റ് പാളിക്കുള്ളിൽ കുടുങ്ങിപ്പോയ ധനപാൽ നായ്ക് മരണത്തിന് കീ‍ഴടങ്ങുകയായിരുന്നു. അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വീട്ടുടമയ്ക്കെതിരെ നടപടി വേണമെന്ന് മേയർ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here