ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ റുമെയ്സ ഗെൽഗിയെ സ്ഥിരീകരിച്ചു. 215.16 സെന്റിമീറ്ററാണ് (7 അടി 0.7 ഇഞ്ച്) റുമെയ്സയുടെ ഉയരം. രണ്ടാം തവണയാണ് ഈ 24 കാരി ഗിന്നസ് റെക്കോർഡ് തകർക്കുന്നത്.
18 ആം വയസിലാണ് ആദ്യമായി ഗിന്നസ് റെക്കോർഡ് തേടി എത്തുന്നത്. 2014 ൽ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയായി ഗെൽഗിയെ തെരഞ്ഞെടുത്തിരുന്നു. വളർച്ച വേഗത്തിലാക്കുന്ന വീവർ സിൻഡ്രോം എന്ന അപൂർവ രോഗമാണ് ഗെൽഗിയുടെ അവസ്ഥയ്ക്ക് കാരണം. അസ്ഥിയ്ക്ക് ബലക്കുറവ് പോലുള്ള രോഗങ്ങൾക്കും ഈ അവസ്ഥ കാരണമാകും. വീൽചെയറിന്റെ സഹായം ഗെൽഗിക്ക് അനിവാര്യമാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട ഒരു വിഡിയോയിൽ സ്കോളിയോസിസ് പോലുള്ള ഗുരുതരമായ ശാരീരിക രോഗങ്ങളോടെയാണ് താൻ ജനിച്ചതെന്നും, തനിക്കാണ് തുർക്കിൽ ആദ്യമായി ഈ രോഗം ബാധിച്ചതെന്നും ഗെൽഗി പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here