മുംബൈ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഒക്ടോബർ 20ന് പുറപ്പെടുവിക്കും. ഒക്ടോബർ 20 വരെ ആര്യൻ ഖാൻ ജയിലിൽ തുടരും. കേസിലെ ജാമ്യഹരജിയിൽ വാദം പൂർത്തിയായിട്ടുണ്ട്.
ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ ഒക്‌ടോബർ എട്ടിന് മുംബൈ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.എം നേർളികർ തള്ളിയിരുന്നു. ഇവർക്ക് ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞിരുന്നു.
ആര്യൻ ഖാനും മറ്റ് പ്രതികളും നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്. ആര്യൻ ഖാന് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വാദിച്ചിരുന്നു. ആര്യൻ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു എൻ.സി.ബി വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here