കണ്ണൂർ എളയാവൂരിൽ കവർച്ചയ്ക്ക് ഇരയായ വയോധിക മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി.അസം സ്വദേശിയായ മഹിബുൾ ഹഖിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ എ സി പി, പി പി സദാനന്ദൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സമർത്ഥമായ അന്വേഷണത്തിലൂടെ പ്രതിയെ അസമിൽ നിന്നും പിടികൂടിയത്
കഴിഞ്ഞ മാസം 21-നായിരുന്നു വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന 75 വയസ്സുകാരിയായ പി കെ ആയിഷ കവർച്ചയ്ക്ക് ഇരയായത്. മോഷ്ടാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആയിഷ ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു.
കണ്ണൂർ എസിപി പി പി സദാനന്ദന്റെ നേതൃത്വത്തിൽ 21 പേർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സമർത്ഥമായ അന്വേഷണത്തിലൂടെയാണ് ദിവസങ്ങൾക്കകം പ്രതികളിൽ ഒരാളെ പിടികൂടിയത്.സംഭവത്തിന് ശേഷം അസ്സമിലേക്ക് കടന്ന പ്രതി മഹിബുൾ ഹഖിനെ അസമിലെ ബാർപേട്ടയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
മുൻപ് സമീപത്തെ വീട്ടിൽ ജോലി ചെയ്ത പ്രതി വൃദ്ധ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയാണ് കവർച്ച ആസൂത്രണം ചെയ്തത്. മറ്റൊരാളുടെ സഹായം കൂടി പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വൈകാതെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here