സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ച് കൊന്നു

സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് അമ്മയെയും സഹോദരിയെയും യുവാവ് വെടിവച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു എന്ന സ്ഥലത്താണ് സംഭവം നടന്നത്.
മഞ്ജുനാഥ് ഹസ്ലാര്‍ എന്ന 24കാരനാണ് കൊലപാതകത്തിന് പിന്നിൽ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അമ്മ പാര്‍വതി നാരായണ ഹസ്ലാര്‍(42), സഹോദരി രമ്യ നാരായണ ഹസ്ലാര്‍(19) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യപാനിയായ പ്രതി കഴിഞ്ഞ ദിവസം വീട്ടിലുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തര്‍ക്കമുണ്ടാക്കിയിരുന്നു.

അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ഇയാള്‍ പറഞ്ഞു. വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെയും ഇയാള്‍ ചോദ്യം ചെയ്തിരുന്നു.തുടര്‍ന്നുണ്ടായ വഴക്കില്‍ ഇയാള്‍ കൈയില്‍ കരുതിയ നാടന്‍ തോക്കുപയോഗിച്ച് അമ്മയെ വെടിവക്കുകയായിരുന്നു. തടയാനെത്തിയ സഹോദരിക്ക് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. ഉടനെ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here