അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ശിയാപള്ളിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
കാണ്ഡഹാറിലെ ബിവി ഫാതിമ ശിയാ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാർഥനക്കിടെയായിരുന്നു സ്ഫോടനം. കാണ്ഡഹാറിലെ ഏറ്റവും വലിയ ശിയാ മസ്ജിദാണിത്. അഞ്ഞൂറോളം പേർ മസ്ജിദിലുണ്ടായിരുന്നു.
12 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രികൾ രോഗികളാൽ നിറഞ്ഞെന്നും മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here