വിവാദങ്ങളൊക്കെ പ്രതിപക്ഷം ഉണ്ടാക്കിയതാണെന്നും ജനങ്ങൾക്കിടയിൽ ഒരു ആക്ഷേപവുമില്ലെന്നും പി വി അൻവർ എം എല്‍ എ പറഞ്ഞു. തന്നെ തിരഞ്ഞല്ല യൂത്ത് കോൺഗ്രസ് ടോർച്ചടിക്കേണ്ടതെന്നും ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലേക്കാണെന്നും അൻവർ പറഞ്ഞു.
” ഇന്ന് കോൺഗ്രസ് തകർന്നു. ബാക്കി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ തകർത്തുകൊണ്ടിരിക്കുന്നു. കോൺഗ്രസിലെ നമ്പർ വൺ ഏജന്റാണ് കെ.സി. വേണുഗോപാൽ. കർണാടകയിലും ഗോവയിലും ഒടുവിലും കോൺഗ്രസ് തിരിച്ചടി നേരിടുന്നു. കപിൽ സിബലിനേയും ഗുലാം നബി ആസാദിനേയും പോലുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി കോൺഗ്രസിനെ നയിക്കുകയാണ്. ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ നയിക്കാൻ എന്ത് യോഗ്യതയാണ് കെ.സി. വേണുഗോപാലിനുള്ളത്” അൻവർ ചോദിച്ചു.
ഇന്ന് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് നാളെ ബി.ജെ.പിയിലേക്ക് പോകും എന്ന് പറഞ്ഞ ആളാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്തയാളാണ് പുതിയ ഡി.സി.സി പ്രസിഡന്റ് എന്നും അൻവർ പറഞ്ഞു.
എം.എൽ.എ ആയി എന്നുള്ളതുകൊണ്ട് എല്ലാം ക്ഷമിക്കാൻ തനിക്കാകില്ല, പരനാറികളായ ചിലരാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സോഷ്യൽ മീഡിയയിലെ എല്ലാ പ്രതികരണങ്ങളും തന്റെ അറിവോടെയാണെന്നും പി.വി. അൻവർ പറഞ്ഞു. വി.ഡി. സതീശൻ പറഞ്ഞ തെറികളൊന്നും പറയാൻ തനിക്ക് സാധിക്കില്ല. വി.ഡി. സതീശൻ മണി ചെയിൻ തട്ടിപ്പുകാരനാണ് എന്നും അദ്ദേഹത്തിന്റെ തട്ടിപ്പുകളുടെ തെളിവുകൾ പുറത്ത് വിടുമെന്നും അൻവർ പ്രതികരിച്ചു.
തൊഴിലാളിയായി അധ്വാനിക്കുന്ന വ്യക്തിയാണ് താൻ, ആഫ്രിക്കയിൽ ബിസിനസ് നല്ല രീതിയിൽ പോകുന്നു എന്നും പി.വി. അൻവർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here