സംസ്ഥാനത്ത് രണ്ട് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ 28.58 കോടി രൂപയുടെ വിളനാശമുണ്ടായതായി കണക്കുകൾ. 1,476 ഹെക്ടർ കൃഷിയടങ്ങിൽ വെള്ളം കയറി നശിച്ചു. നാശനഷ്ടം ഒന്പതിനായിരത്തോളം കർഷകരെ ബാധിച്ചെന്നും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി ഡയറക്ടർ അറിയിച്ചിരുന്നു. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴ വ്യാപക കൃഷി നാശത്തിനാണ് കാരണമായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here