കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ദുരിതമഴയിൽ മരണം കൂടുന്നു. ഇടുക്കി -പെരുവന്താനത്ത് ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. നിർമലഗിരി സ്വദേശി ജോജോ വടശേരിയുടെ മൃതദേഹമാണ് മണ്ണിൽ പൂഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇതോടെ മഴക്കെടുതിയിൽ ഇടുക്കിയിൽ മരണം മൂന്നായി. മഴവെള്ളപാച്ചിലിൽപെട്ടാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തൊടുപുഴ-കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് കൂത്താട്ടുകുളം സ്വദേശിനി നിമ, നിഖിൽ എന്നിവർ ഇന്നലെ മരണപ്പെട്ടിരുന്നു.
മഴയ്ക്ക് നേരിയതോതിൽ ശമനമുള്ളതിനാൽ രക്ഷാപ്രവർത്തനം വളരെ വേഗത്തിൽ തന്നെ തുടരുകയാണ്. അതേസമയം, കൊക്കയാറിൽ 7 പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫിന്റെ 40 അംഗ സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here