ഒരു വിഭാഗം ആളുകൾ വീരശൂരപരാക്രമി എന്ന് വിശേഷിപ്പിച്ച സവർക്കർ മാപ്പ് എഴുതി നൽകിയത് ജയിലിൽ കിടക്കാൻ പ്രയാസമുള്ളതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ചരിത്രം നിഷേധിക്കുന്നവരും ചരിത്രം സ്വയം രചിക്കുന്നവരും നുണ പടച്ചു വിടുന്നു. രാജ്യത്തിന്‍റെ പൗരത്വം മതാധിഷ്ഠാനത്തിലാക്കാൻ നീക്കം നടന്നു. കേരളത്തിൽ വേറിട്ട ശബ്ദം ഉയർന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ ഇപ്പോഴും പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കിയേ അടങ്ങു എന്ന് കേന്ദ്ര ഭരണാധികാരികൾ ചിന്തിക്കുന്നുണ്ട്. കേരളത്തിൽ നടപ്പാക്കില്ല എന്നു പറഞ്ഞാൽ നടപ്പാക്കില്ല എന്നു തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ച ശബ്ദത്തില്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here