ദുരന്തത്തിന് തൊട്ടുമുൻപ് ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍
സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കരളലയിക്കും ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട മൂന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം കെട്ടിപിടിച്ച നിലയില്‍ ഒന്നിച്ചായിരുന്നു കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അവസാനമെടുത്ത രണ്ട് മൃതദേഹങ്ങളില്‍ ഉമ്മ കുഞ്ഞിനെ കെട്ടിപിടിച്ച് കിടക്കുന്ന തരത്തിലായിരുന്നു.
കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച സിയാദിന്റെ ഭാര്യ ഫൗസിയ (28) ദുരന്തത്തിന് മുന്‍പ് ബന്ധുവിന് അയച്ചുകൊടുത്ത മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.എന്തൊരു മഴയാണ് പെയ്യുന്നത് ഉമ്മായെന്ന് കുട്ടികള്‍ ചോദിക്കുന്നത് അവ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം. ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ട് കുട്ടികളേയും വീഡിയോയില്‍ കാണാം.വീഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഉരുള്‍പൊട്ടലില്‍ വീടും ആറ് കുടുംബാംഗങ്ങളും മണ്ണിനടിയിലായി.
തിരച്ചിലില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here