കര്‍ഷകരുടെ റെയില്‍ റോക്കോ സമരം ശക്തം; ഉത്തരേന്ത്യയില്‍ 50 ഓളം തീവണ്ടികള്‍ കര്‍ഷകര്‍ തടഞ്ഞു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള കര്‍ഷകരുടെ റെയില്‍ റോക്കോ സമരം ശക്തമായി. രാജ്യവ്യാപകമായി 6 മണിക്കൂര്‍ കര്‍ഷകര്‍ റെയില്‍ ഉപരോധിച്ചു. ഉത്തരേന്ത്യയില്‍ 50 ഓളം തീവണ്ടികള്‍ കര്‍ഷകര്‍ തടഞ്ഞു.

കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. ലഖീംപൂര്‍ കൂട്ടക്കൊലയില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ടുകൊണ്ടാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി റെയില്‍ ഉപരോധിച്ചത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ റെയില്‍ ഉപരോധ സമരംനടത്തിയത്. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് രാജ്യവ്യാപകമായി കര്‍ഷകര്‍ തീവണ്ടി തടഞ്ഞത്.

പഞ്ചാബ് ഹരിയാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെയില്‍ റോക്കോ സമരം ശക്തമായി. ഉത്തര റെയില്‍വേയിലെ 130ഓളം സ്ഥലങ്ങളിലായി 50ഓളം ട്രെയിനുകള്‍ കര്‍ഷകര്‍ തടഞ്ഞു. 90ഓളം ട്രെനുകളുടെ ഗതാഗതം ഭാഗികമായി നിര്‍ത്തിവച്ചു. 23 ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുകയും മറ്റ് ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. കര്‍ഷക സമരത്തെ തുടര്‍ന്ന് ലക്ക്‌നൗവില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.

അജയ് മിശ്ര മന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ ലഖീംപൂര്‍ കൂട്ട കൊലയില്‍ കൃത്യമായ അന്വേഷണം നടപ്പിലാകില്ലെന്ന് ചൂണ്ടികാട്ടിയാണ് കര്‍ഷകര്‍ സമരം കടുപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ വാരാണസിയിലും ലക്ക്‌നൗ വിലും മഹാപഞ്ചായത്ത് ചേരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 20നാണ് സുപ്രീം കോടതി ലഖീംപൂര്‍ കേസ് വീണ്ടും പരിഗണിക്കുക. കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നത് വരെ സമരം ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here