വ്യാജ മാർക്ക് ഷീറ്റ് നൽകി അഡ്മിഷൻ; ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയ്ക്ക് അഞ്ചുവർഷം തടവ് 

വ്യാജ മാർക്ക് ഷീറ്റ് നൽകി കോളേജിൽ അഡ്മിഷൻ നേടിയ കേസിൽ  ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിക്ക് അഞ്ചുവർഷം തടവ് ശിക്ഷ. 28 വർഷം മുമ്പാണ് കുറ്റകൃത്യം നടന്നത്. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഗോസൈഗഞ്ചിൽ നിന്നുള്ള എം.എൽ.എയാണ് ഇന്ദ്ര പ്രതാപ് തിവാരി. അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ യദുവംശ് രാം ത്രിപാഠി 1992ൽ നൽകിയ കേസിലാണ് തിവാരി ജയിലിലാകുന്നത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ഷീറ്റ് നൽകി മൂന്നാം വർഷ ക്ലാസുകളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് കേസ്.

കേസിന്‍റെ ട്രയൽ നടക്കുന്നതിനിടെ കോളജ് പ്രിൻസിപ്പൽ മരണപ്പെട്ടിരുന്നു. കോളജ് ഡീൻ ഉൾപ്പെടെയുള്ള സാക്ഷികൾ പ്രിൻസിപ്പലിന് എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയിൽ നിന്നും കേസിന്‍റെ പല തെളിവുകളും അപ്രതക്ഷ്യമായിട്ടും തിവാരിക്ക് ശിക്ഷ ലഭിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here