തൊഴിലാളിയുടെ കസ്റ്റഡി മരണം; കുടുംബത്തെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്

ആഗ്രയിൽ പൊലിസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വീട് സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യൂപി പൊലിസ് തടഞ്ഞു. ആഗ്രയിലെത്തിയ പ്രിയങ്ക ഗാന്ധിയെ ക്രമ സമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലിസ് തടഞ്ഞത്.

ഏത് സ്ഥലത്തേക്ക് പോകാനും പൊലീസിന്റെ അനുവാദം വേണമെന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. നേരത്തെ ലഖീപൂരിൽ സന്ദർശനം നടത്തിയപ്പോഴും യൂപി പൊലിസ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞിരുന്നു. അതേസമയം, സർക്കാർ വീഴ്ചകൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രതിപക്ഷ നേതാക്കളെ സന്ദർശിക്കാൻ അനുവദിക്കാത്തതിൽ യൂപി സർക്കാരിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.

ചൊവ്വാഴ്ചയാണ് ആഗ്രയില്‍ 25 ലക്ഷംരൂപ മോഷ്ടിച്ചെന്ന കേസില്‍ അരുണ്‍ വാത്മീകിയെന്ന ശുചീകരണ തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടതോടെ പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് മരിച്ചയാളുടെ കുടുംബം രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here