പ്രഭാത സവാരിക്കിടെ ധൻബാദ് ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോ ഇടിച്ച് വധിച്ച സംഭവത്തിൽ രണ്ടുപേരെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം. ഓട്ടോ ഡ്രൈവർ ലഖൻ വർമ, സഹായി രാഹുൽ വർമ എന്നിവർക്കെതിരെയാണ് കുറ്റപത്രം. സംഭവം നടന്നതിന്റെ പിറ്റേന്ന് അറസ്റ്റിലായ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ജൂലൈ 28നാണ് ധൻബാദ് ജില്ല ജഡ്ജിയായ ഉത്തം ആനന്ദ് പ്രഭാത സവാരിക്കിടെ ധൻബദ് ജില്ലാ കോടതിക്ക് സമീപം വാഹനമിടിച്ച് കൊല്ലപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞത്.
ജഡ്ജി വാഹനമിടിച്ചു മരിച്ച സംഭവം കൊലപാതകം തന്നെയാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here