തന്റെ ഓഫീസിനെ അനാവശ്യമായി വാർത്തയിലേക്ക് വലിച്ചിഴയ്ക്കുംമുമ്പ് വാസ്‌തവം ആരായാൻ ശ്രമിക്കാത്ത മാധ്യമരീതി ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
എംജി സർവ്വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നതായി പറയുന്ന വിദ്യാർഥിസംഘർഷത്തിൽ അടിസ്ഥാനമില്ലാതെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ബന്ധിപ്പിച്ചുകൊണ്ടാണ് ചില മാധ്യമവാർത്തകൾ.
വാർത്തയിൽ പ്രചരിപ്പിച്ച പേരിലുള്ള സ്റ്റാഫംഗം തന്റെ ഓഫീസിൽ ഇല്ല. വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ തിരുത്തുന്നതാണ് മാധ്യമധർമ്മം. അത് ചെയ്യാതിരിക്കുന്നത് ദുരുദ്ദേശപരമാണ്; അപലപനീയവുമാണ് – മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here