സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കല്‍, വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ചതായി മൊഴി. മോൻസനെതിരെ പീഡന പരാതി നൽകിയ പെൺകുട്ടിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്കിയത്.പലരും പരാതി നൽകാത്തത് ബ്ലാക്ക് മെയിലിംഗ് ഭയന്നിട്ടാണെന്നും പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. പോക്സോ കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.
പോക്സോ കേസില്‍ പ്രതിയായ മോന്‍സനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.മോന്‍സന്‍ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളി ക്യാമറ വെച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി ക്രൈെംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി.തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തുന്നവരുടെയും അവിടെ നടന്നിരുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു.ബ്ലാക്ക് മെയിലിംഗ് ഭയന്നിട്ടാണ് പലരും ഇക്കാര്യം പുറത്ത് പറയാത്തതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ മോന്‍സന്‍റെ വീട്ടിലെത്തിച്ച് വിവര ശേഖരണം നടത്തിയിരുന്നു.ഫോറന്‍സിക്ക് സംഘം ഇവിടെ നിന്ന് ചില തെളിവുകളും ശേഖരിച്ചിരുന്നു.കേസില്‍ ഉടന്‍ മോന്‍സന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.നിലവില്‍ മോന്‍സന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ എറണാകുളം എ സി ജെ എം കോടതിയുടെ അനുമതിയോടെയാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
പിന്നീട് പ്രത്യേക പോക്സോ കോടതിയിലാകും തുടര്‍ നടപടികള്‍.പ്രായപാര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോന്‍സന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നത്.മോന്‍സന്‍ തന്‍റെ കലൂരിലുള്ള വീട്ടില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.മോന്‍സന്‍റെ ജീവനക്കാരില്‍ ചിലരും പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയതായും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.അതിനാല്‍ ഇവരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here