പാലക്കാട് ഗർഭിണിയായ കാട്ടാന സ്പോടക വസ്തു കഴിച്ച് ചരിഞ്ഞ സംഭവത്തിൽ രണ്ടാം പ്രതിയുമായി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
മണ്ണാർക്കാട് അമ്പലപ്പാറയിൽ സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ രണ്ടാം പ്രതി ഒതുക്കുംപുറത്ത് വീട്ടിൽ റിയാസുദ്ധീൻ കഴിഞ്ഞ ശനിയാഴ്ചയാണ് കോടതിയിൽ കീഴടങ്ങിയത്. ഈ മാസം 30 വരെ റിമാന്റ് ചെയ്തിരുന്നു.
അമ്പലപാറയിലും, കാപ്പ്പറമ്പിലുമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. 2020 മെയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വായിൽ മുറിവേറ്റ് അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കേസിൽ മൂന്നാം പ്രതിയായ വിൻസെന്റിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയും, റിയാസുദ്ദീന്റെ പിതാവുമായ ഒതുക്കും പുറത്ത് അബ്ദുൽ കരീം ഇപ്പോഴും ഒളിവിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here