സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള ആദ്യ വിവാഹം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു.
കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലിസ്ഥലമായ ഉക്രൈനിൽ നിന്നും നാട്ടിൽ തിരിച്ചെത്താൻ കഴിയാതിരുന്ന പുനലൂർ സ്വദേശിയായ ജീവൻ കുമാറും കഴക്കൂട്ടം സ്വദേശിയായ ധന്യാ മാർട്ടിനും തമ്മിലുള്ള വിവാഹമാണ് രജിസ്റ്റര്‍ ചെയ്തത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്ടർ ചെയ്യുന്നതിനായി 2021 മാർച്ച് മാസത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും നിശ്ചിത കാലാവധിക്കുള്ളിൽ ജീവൻ കുമാറിന് നാട്ടിലെത്താൻ കഴിയാതിരുന്നതിനാൽ അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും നേരിട്ട് സബ് രജിസ്ട്രാർ ആഫീസിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി വീഡിയോ കോൺഫറൻസ് മാർഗ്ഗത്തിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് കക്ഷികൾ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിനെത്തുടർന്ന് ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് , ഡോക്ടർ കൗസർ ഇടപ്പകത്ത് എന്നിവരുടെ ബഞ്ച് WP (C) No. 15244/2021 നമ്പരായ റിട്ട് പെറ്റീഷനിൽ കക്ഷികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.
ടി കേസിൽ കേരള സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയം, ഐടി ഡിപ്പാർട്മെന്റ് (GoI) എന്നിവരുടെയും അഭിപ്രായം തേടിയശേഷമായിരുന്നു വിധി.
ജീവൻകുമാറിന് പകരം രജിസ്റ്റിൽ ഒപ്പ് വയ്ക്കാൻ ടിയാളുടെ അച്ചനും, പവർ ഓഫ് ആറ്റോർണി ഹോൾഡർ ഉം ആയ ദേവരാജനെ ചുമതലപ്പെടുത്തുകയായിരുന്നു.
സമാനമായ മറ്റനവധി കേസുകളിലും ഇതേ നടപടികൾ സ്വീകരിക്കുവാൻ ബഹു. കോടതി ഉത്തരവിട്ടിരുന്നു എങ്കിലും കക്ഷികൾ താൽപര്യം കാട്ടത്തതിനാൽ നടന്നിരുന്നില്ല. രജി. വകുപ്പിൽ നിന്നും പിന്തുണ ലഭിക്കും എന്ന് ഉറപ്പായതിനാലാണ് ടി വിവാഹം രജി. ചെയ്യുവാൻ കക്ഷികൾ തയ്യാറായത്.
പുനലൂർ സബ് രജിസ്ട്രാറും വിവാഹ ഓഫീസറുമായ ടി എം ഫിറോസ് ഓണ്‍ലൈൻ മാർഗ്ഗത്തിലൂടെ ഉക്രൈനിൽ ഉള്ള കക്ഷിയെ നേരിട്ട് കണ്ട് സാക്ഷികളാലും ബോധ്യപ്പെട്ട് വിവാഹം രജി. ചെയ്ത് നൽകുകയാരിന്നു. ടി അവസരത്തിൽ കൊല്ലം ജില്ലാ രജിസ്ട്രാർ സി.ജെ. ജോൺസൺ ഇതേ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ടി വിവാഹം നിരീക്ഷിക്കുകയുണ്ടായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here