മാസ്റ്റർ സംവിധായകനില്ലാത്ത നാല് വർഷങ്ങൾ; മലയാള സിനിമയുടെ ‘ഹിറ്റ്‌മേക്കർ’ ഐ വി ശശിയ്ക്ക് ഓർമപ്പൂക്കൾ

മാസ്റ്റർ സംവിധായകൻ ഐ വി ശശിയില്ലാത്ത മലയാള സിനിമക്ക് ഇന്ന് നാല് വർഷം തികയുന്നു. 2017 ഒക്ടോബർ 24-നാണ് ഐ വി ശശി യാത്രയായത്. മലയാളിയെ വ്യത്യസ്ത ആസ്വാദന ഉയരങ്ങളിലെത്തിച്ച ഹിറ്റ്മേക്കർ കൂടിയായിരുന്നു ഐ വി ശശി. ചെയ്യുന്ന ഓരോ സിനിമയും തന്റെ സങ്കല്പങ്ങളുടെ പൂര്‍ത്തീകരണമാക്കിത്തീര്‍ക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. തന്റെ സിനിമാസങ്കല്പങ്ങളിലേക്ക് പ്രേക്ഷകാഭിരുചികളെ ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ ഈ സംവിധായകന്‍ ഒരുപാട് വിജയിച്ചിട്ടുണ്ട്.

ഐ വി ശശി എന്ന സംവിധായകന്റെ ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ നെഞ്ചിലേറ്റിയവയായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ ഐ വി ശശി മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഓരോ ചിത്രത്തിലും വിവിധ പരീക്ഷണങ്ങള്‍ കൊണ്ടുവരാൻ ഇഷ്ടപ്പെട്ട ഐ.വി ശശിയുടെ സിനിമകൾ മലയാളിക്ക് ഹരമായിരുന്നു.

ജയന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കമലാഹാസന്റെയും കരിയര്‍ പടുത്തുയർത്തിയത്ത് ഐവി ശശിയുടെ സിനിമകളിലൂടെയായിരുന്നു. തന്റേതായ ശൈലിയിലും സം‌വിധാനരീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു.

സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ഐവി ശശിയെ കുറിച്ചുള്ള എഴുത്തുകള്‍ നിറയുകയാണ്. പ്രിയപ്പെട്ട സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും രംഗത്തെത്തി.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ കുറിപ്പ്

ഓർമ്മപ്പൂക്കൾ 😍🌹
മാസ്റ്റർ സംവിധായകൻ ഐ വി ശശിയില്ലാത്ത മലയാള സിനിമക്ക് ഇന്ന് നാല് വർഷങ്ങൾ തികയുന്നു, ആൾക്കൂട്ടത്തെയും കലയെയും സമന്വയിപ്പിച്ച് മലയാള സിനിമയെ ഉയരങ്ങളിലെത്തിച്ച പ്രിയ സംവിധായകന്റെ ഓർമ്മകൾക്ക് മുൻപിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ സം‌വിധായകനായിരുന്നു ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി ( I. V. Sasi, 1948 മാർച്ച് 28 – 2017 ഒക്ടോബർ 24) മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ സംവിധായകൻ, അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്ത ഇദ്ദേഹം മൊത്തം നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.
കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന സംവിധായകനായിരുന്നു ഐ.വി ശശി എന്ന ഹിറ്റ്മേക്കര്‍, സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കമലാഹാസന്റെയും കരിയര്‍ ഗ്രാഫുയര്‍ന്നത് ഇദ്ദേഹത്തിന്റെ സിനിമകളിലൂടെയായിരുന്നു.

അന്തരിച്ച നടന്‍ ജയനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 2017 ഒക്ടോബർ 24-ന് തന്റെ 69-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സം‌വിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യ സം‌വിധാനം ചെയ്ത ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.
അഭിനേത്രിയായ സീമയാണ് ഭാര്യ. ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്.

അതിനു ശേഷം ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. ഇവർക്ക് അനു, അനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. തന്റെ മരണം വരെ കുടുംബത്തോടെ ചെന്നൈയിൽ താമസിച്ചുവന്നു.
2017 ഒക്ടോബർ 24-ന് രാവിലെ പത്തേമുക്കാലിന് ചെന്നൈയിലെ വീട്ടിൽ വച്ച് അന്തരിച്ചത്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ പോരൂരിലെ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.
പുരസ്കാരങ്ങൾ 1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ്.

രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്.
ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്.
ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്.
ആറു തവണ ഫിലിംഫെയർ അവാർഡ്. 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

ഓർമപ്പൂക്കൾ അർപ്പിച്ചുകൊണ്ട് പ്രിയ നടൻ മമ്മൂട്ടിയും ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചു.

ഐ വി ശശിയുടെ അവളുടെ രാവുകളിലൂടെ പ്രശസ്തയായ നടി സീമയാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായത്.ആ പഴയകാര്യങ്ങൾ സീമ ജെ ബി ജംഗ്‌ഷനിൽ തുറന്നു പറഞ്ഞത് ഇപ്പോൾ വൈറലാണ്.

കമലഹാസന്റെ നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് ഐ വി ശശിയുമായുള്ള വിവാഹം. എങ്ങനെയാണു ശശിയേട്ടൻ ജീവിതത്തിലേക്കെത്തിയത് എന്ന് സീമ വളരെ വിശദമായി തന്നെ ജെ ബി ജംഗ്‌ഷനിൽ പറയുന്നുണ്ട്.ശശിയേട്ടനോട് എനിക്ക് ആദ്യം പറയാനുള്ളത് നന്ദിയാണ് എന്നാണ് സീമ പറയുന്നത്.”

വീഡിയോ കാണാം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News