മോന്‍സന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും

പുരാവസ്തു തട്ടിപ്പ് മോന്‍സൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. മോന്‍സൻ മാവുങ്കലിന്റെ ജീവനക്കാരായ ആറുപേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ജെയ്‌സണ്‍, സനീഷ്, മാത്യു, നിബുരാജ്, സുബ്രു, അന്‍സില്‍ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക.

ആറ് പേരുടെ ബാങ്ക് അക്കൗണ്ടിലൂടെ മോന്‍സൻ ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എടിഎം കാര്‍ഡും ബാങ്ക് പാസ് ബുക്കും കൈകാര്യം ചെയ്തിരുന്നത് മോന്‍സൻ തന്നെയാണ്. സ്വര്‍ണം പണയം വച്ചും മോന്‍സൻ പണം നല്‍കിയതായി ജീവനക്കാര്‍ പറയുന്നു.

അതിനിടെ അറസ്റ്റിലായ മോന്‍സൻ മാവുങ്കലിന്റെ മേക്കപ്പ്മാന്‍ ജോഷിയെ എറണാകുളം പോക്‌സോ കോടതിയില്‍ ഇന്ന് ഹാജരാക്കും. ഇന്നലെ ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സനെതിരെ പരാതിക്കാര്‍ എം ടി ഷമീര്‍ രംഗത്തെത്തിയിരുന്നു. ജയിലില്‍ ഇരുന്ന് മോന്‍സൻ പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയും മൊഴിയും നല്‍കാന്‍ എത്തുന്നവരെ മോന്‍സൻ സ്വാധീനിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News