ഒറ്റക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതികളെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുന്നത് പതിവാക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്തി(31)നെയാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്. കഴിഞ്ഞമാസം 13-ന് വൈകുന്നേരം 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് എടക്കരയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന പ്രതി, മുരിങ്ങമുണ്ടയിലെത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗിക ഉദ്ദേശത്തോടെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ യുവതി വണ്ടിയ്‌ക്കൊപ്പം മറിഞ്ഞുവീണു. ഉച്ചത്തിൽ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇയാൾ മാസ്ക്കും ഹെൽമറ്റും മഴക്കോട്ടും ധരിച്ചിരുന്നു. തുടർന്ന് നിലമ്പൂർ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷിച്ചു. പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചും പ്രദേശവാസികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here