ലഖിംപൂർ ഖേരി കർഷക കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. യുപി പൊലീസിനെ അതിരൂക്ഷമായി വിമർശിച്ച കോടതി കേസിലെ സാക്ഷികളുടെ രഹസ്യ മൊഴി ഒരാഴ്ചയ്ക്കകം
രേഖപെടുത്തണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നിർദേശിച്ചിരുന്നു.
അതേസമയം, സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നു അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.അന്വേഷണം മന്ദഗതിയിലാക്കാനുള്ള ശ്രമം യുപി പൊലീസ് നടത്തരുതെന്ന് നിർദേശിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് വൈകിയതിനെ വിമർശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here