മുംബൈ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ഖാന്‍റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ആര്യനായി ഹാജരാവുക. ലഹരിമരുന്ന് കേസില്‍ ഒക്ടോബര്‍ 8 മുതല്‍ ആര്യന്‍ ഖാന്‍ ജയിലിലാണ്.
മുംബൈ എൻഡിപിഎസ് കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ആര്യനും സുഹൃത്തുക്കളും ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ആര്യന് ജാമ്യം നല്‍കരുതെന്നാണ് എന്‍സിബി വാദിച്ചത്. ആര്യന്‍റെ ലഹരി ഉപയോഗം സംബന്ധിച്ച് ഫോണിലെ സന്ദേശങ്ങളില്‍ നിന്നും തെളിവ് ലഭിച്ചെന്നും എന്‍സിബി കോടതിയെ ധരിപ്പിച്ചു.
എന്നാൽ കേസിനാസ്പദമായ തെളിവുകളൊന്നും തന്‍റെ പക്കൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് ആര്യന്‍ വാദിച്ചത്. ഇതേ വാദം തന്നെയാകും ഹൈക്കോടതിയിലും ആവര്‍ത്തിക്കുക. ആര്യന്‍ ഖാനില്‍ നിന്നും ലഹരി പിടികൂടിയതായി എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here