കെ മുരളീധരന്റെ നിലപാടിലേക്ക് തരംതാഴാനാവില്ലെന്ന് തുറന്നടിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് കെ മുരളീധരൻ എംപിയ്‌ക്കെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. മ്യൂസിയം പൊലീസിലാണ് പരാതി നല്‍കി. തനിക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി.
നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കും. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു. ഡിസിസി കോർപ്പറേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുന്നതിനിടെയാണ് എംപി മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.
ഒടുവിൽ ഖേദം
തന്റെ വാക്കുകൾ മേയർക്ക് മാനസിക പ്രശ്നം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. സൗന്ദര്യമുണ്ടെന്ന് പറഞ്ഞതിൽ അശ്ലീലമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here