ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്ന് വാങ്കഡെ പണം തട്ടി’: കത്ത് പുറത്തുവിട്ട് നവാബ് മാലിക്

ലഹരിക്കേസില്‍ ബോളിവുഡ് താരങ്ങളില്‍ നിന്ന് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം. പേര് വെളിപ്പെടുത്താതെ ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ തനിക്ക് കത്തയച്ചെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആണ് പറഞ്ഞത്. കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ നടന്ന ലഹരിവേട്ടയെ കുറിച്ചാണ് കത്തിലെ പരാമര്‍ശം. ചോദ്യംചെയ്യാനായി വിളിപ്പിച്ച ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, റിയ ചക്രബർത്തി, രാകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ തുടങ്ങിയവരിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ പണം തട്ടിയെന്നാണ് ആരോപണം.

കേസില്‍പ്പെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ തട്ടിയെടുത്ത പണത്തിന്‍റെ ഒരു പങ്ക് എൻസിബി ഡി ജിയുടെ അധിക ചുമതല വഹിച്ചിരുന്ന രാകേഷ് അസ്താനയ്ക്ക് നല്‍കിയെന്നും കത്തില്‍ പറയുന്നു. ദില്ലി പൊലീസ് കമ്മീഷണറാണ് രാകേഷ് അസ്താന.

റിയാസ്ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് വാങ്കഡെ പണം വാങ്ങിയിരുന്നതെന്നാണ് ആരോപണം. നിരപരാധികളെ വാങ്കഡെ ലഹരി കേസിൽ കുടുക്കി. പല റെയ്ഡുകളും നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ എന്‍സിബിയുടെ ഭാഗമായതിനാല്‍ പേര് വെളിപ്പെടുത്താനാവില്ലെന്നും സൂചിപ്പിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥന്‍ കത്തില്‍ ആവശ്യപ്പെട്ടു. ആര്യന്‍ ഖാന്‍ കേസിലെ സാക്ഷി വാങ്കഡെക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ കത്ത് പുറത്തുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel