തൃശൂർ പറവട്ടാനിയിൽ സി.ഐ.ടി.യു പ്രവർത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ.
ഒല്ലൂക്കര സ്വദേശികളായ 3 എസ്.ഡി.പി.ഐ പ്രവർത്തകരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള എസ് ഡി പി.ഐ പ്രവർത്തകനായ അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള മറ്റു 2 പേരുമാണ്അറസ്റ്റിലായത്.
മത്സ്യ വില്പനക്കിടെയാണ് എസ്ഡിപിഐ സംഘം തൃശൂരിൽ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത്. സിഐടിയു തൊഴിലാളിയായ കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷമീര്‍ (30 ) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു.
മാരകായുധങ്ങളുമായി എത്തിയ സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകർത്തു. കഴുത്തിലും തോളിലും ഉൾപ്പെടെ ശരീരമാസകലം നിരവധി വെട്ടേറ്റിട്ടുണ്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here