സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കൊച്ചി കലൂരിൽ മോൻസൻ്റെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
പുരാവസ്തു വ്യാപാരി കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ പരാതിയിലുള്ള കേസന്വേഷണത്തിൻ്റെ ഭാഗമായാണ് തെളിവെടുപ്പ് നടത്തിയത്. പുരാവസ്തുക്കൾ നൽകിയ വകയിൽ 3 കോടി രൂപ മോൻസനിൽ നിന്ന് ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മോൻസനെ ക്രൈംബ്രാഞ്ച് 3 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here