മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയില്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ പതിനഞ്ചുകാരന്‍ പിടിയില്‍. കോളേജില്‍നിന്ന് മടങ്ങുന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. വധശ്രമം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ്. പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പില്‍ ഹാജരാക്കുമെന്ന് ജില്ലാ പൊലിസ് മേധാവി
കൊണ്ടോട്ടി കൊട്ടുക്കരയില്‍ കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിനിരയായത്. വയലിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി. ഇതിനിടെ കുതറിയോടി പെണ്‍കുട്ടി അടുത്തവീട്ടില്‍ അഭയം തേടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴുത്തുഞെരിച്ചതിനാല്‍ പരിക്ക് സാരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പ് സംഭവസ്ഥലത്തുനിന്ന് കിട്ടിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പില്‍ ഹാജരാക്കുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു
ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതി ജില്ലാതല ജൂഡോ ചാമ്പ്യനാണ്. നേരത്തേ പ്രതിയില്‍നിന്ന് ശല്യം നേരിട്ടിട്ടില്ല. ഡിവൈഎസ്പി പി കെ അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജില്ലാ പൊലിസ് മേധാവി നേരിട്ടെത്തി അന്വേഷണം വിലയിരുത്തിയിരുന്നു. കാര്യമായ തെളിവുകളില്ലാതിരുന്നിട്ടും സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിലായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here