ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്
പെഗാസസ് സംബന്ധിച്ച സുപ്രീംകോടതി വിധി പൗരന്റെ മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് പുതിയ മാനം നൽകുന്നു എന്ന് ജോൺ ബ്രിട്ടാസ് എം പി . നാല് വർഷം മുൻപ് സുപ്രീം കോടതി അംഗീകരിച്ച സ്വകാര്യത എന്ന മൗലികാവകാശത്തിന് മതിയായ സംരക്ഷണവും ഗ്യാരന്റിയും ഉറപ്പുവരുത്താൻ ഉതകുന്നതാണ് വിധിന്യായം.ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നും എം പി. .
ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ
പെഗാസസ് സംബന്ധിച്ച സുപ്രീംകോടതി വിധി പൗരന്റെ മൗലിക അവകാശങ്ങളുടെ സംരക്ഷണത്തിന് പുതിയ മാനം നൽകുന്നു. നാല് വർഷം മുൻപ് സുപ്രീം കോടതി അംഗീകരിച്ച സ്വകാര്യത എന്ന മൗലികാവകാശത്തിന് മതിയായ സംരക്ഷണവും ഗ്യാരന്റിയും ഉറപ്പുവരുത്താൻ ഉതകുന്നതാണ് വിധിന്യായം
പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത ഗവൺമെന്റിന്റെ ദാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണിത്. ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പത്രസ്വാതന്ത്ര്യം സംബന്ധിച്ച് കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയവും നിർണായകവുമാണ്. വാർത്താ പ്രഭവകേന്ദ്രങ്ങളെ അസ്ഥിരപ്പെടുത്തിയാൽ മാധ്യമ സ്വാതന്ത്ര്യത്തിന് ഒരു അർത്ഥവുമുണ്ടാകില്ല. മൗലികാവകാശങ്ങൾക്ക് ന്യായമായ പരിമിതികൾ നിർണയിക്കുമ്പോൾ അത് നിയമവും ചട്ടവും നടപടിക്രമവും പ്രകാരമായിരിക്കുമെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴ് പരിഗണനാ വിഷയങ്ങൾക്കൊപ്പം ഭാവിയിലേക്ക് വേണ്ട ഏഴ് പരിരക്ഷകളെ കുറിച്ച് ശ്രദ്ധേയമായ ഏഴ് നിർദ്ദേശങ്ങൾ കൂടി സുപ്രീം കോടതി മുന്നോട്ടുവച്ചു എന്നത് അടിവരയിടേണ്ട കാര്യമാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here