2018 ലെ പ്രളയത്തിന് ശേഷം മുല്ലപ്പെരിയാര്‍ തുറക്കുന്നത് ഇതാദ്യം  

2018 ലെ പ്രളയത്തിന് ശേഷം ആദ്യമായി മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സ്പിൽവേ യിലെ മൂന്ന് നാല് ഷട്ടറുകൾ രാവിലെ ഏഴരയോടെയാണ് തുറന്നത്. സെക്കൻഡിൽ 538 ഘനയടി ജലമാണ് പെരിയാറിലേക്ക് തുറന്നുവിട്ടത് മന്ത്രിമാരായ  കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ അണക്കെട്ടിൽ  എത്തിയിരുന്നു .

അണക്കെട്ട് രാവിലെ 7 മണിക്ക് തുറക്കുമെന്ന് അറിയിച്ചതിനെത്തുടർന്ന്   6.45 ന് മുൻപ് തന്നെ മന്ത്രിമാരായ കെ രാജനും  റോഷി അഗസ്റ്റിനും തേക്കടിയിൽ നിന്ന് ബോട്ടിൽ അണക്കെട്ടിലെത്തി. എന്നാൽ തമിഴ്നാട് ഉദ്യോഗസ്ഥർ എത്താൻ അല്പം വൈകിയതിനെ തുടർന്ന്  7 30ന് മാത്രമാണ് അണക്കെട്ട് തുറന്നത്.

7 മണിക്ക് ആദ്യ സൈറണും ,  7 .15 ന്  രണ്ടാം സൈറണും 7, 24 ന് മൂന്നാം സൈറണും മുഴക്കി. അഞ്ചു മിനിറ്റിനു ശേഷം മൂന്നാം നമ്പർ ഷട്ടറും , തുടർന്ന് നാലാം നമ്പർ ഷട്ടറും ഉയർത്തി ,വെള്ളം പെരിയാറിലേക്ക് ഒഴുക്കി.  2 ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ്  ഉയർത്തി, 538 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. സെക്കൻറിൽ  15117 ലിറ്റർ ജലം പെരിയാറിലൂടെ ഒഴുകി തുടങ്ങി.

പരിമിതമായ അളവിൽ മാത്രം വെള്ളം ഒഴുക്കിയതിനാൽ പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടന്നുവെന്ന് മന്ത്രിമാരായ  കെ രാജനും , റോഷി അഗസ്റ്റിനും വ്യക്തമാക്കി.  എന്നാൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും ആശങ്ക വേണ്ട ജാഗ്രത മതി എന്ന് മന്ത്രിമാർ പറഞ്ഞു.

2018ലെ പ്രളയത്തിനു ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് ഭിന്നമായി കേരളത്തിന്‍റെ ആവശ്യങ്ങളോട് തമിഴ്നാട് സർക്കാർ പൂർണമായും സഹകരിച്ചു. അതിനാൽ കൂടിയാണ് റൂൾ കർവ്വ് പ്രകാരം ജലനിരപ്പ് 138 അടി പിന്നിട്ടപ്പോൾ തന്നെ , അണക്കെട്ട് തുറക്കാൻ തമിഴ്നാട് തയ്യാറായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here