ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും

ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരയ്ക്ക് പുറത്തിറങ്ങുന്നത്.

വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും. സഹോദരൻ ബിനോയ്‌ കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം.

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലെന്ന് ഉറപ്പായിട്ടും ജാമ്യം ലഭിക്കാതിരിക്കാന്‍ അവസാന ദിവസം വരെ തൊടുന്യായങ്ങള്‍ ആണ് ഇഡി നിരത്തിയത്.

ഒരു കൊല്ലത്തിലധികം ജയിലില്‍ കിടത്തിയിട്ടും കളളപണക്കേസില്‍ ബിനീഷിനെ ബന്ധിപ്പിക്കാന്‍ യാതൊരു തെളിവും ഹാജരാക്കാന്‍ ഇതുവരെ ഇഡിക്ക് ക‍ഴിഞ്ഞിട്ടില്ല.

2021 ഫെബ്രുവരി 23 ന് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും, മയക്കുമരുന്ന് കേസിന് അനുബന്ധമായി ഇഡി ചാര്‍ജ് ചെയ്ത കളളപണകേസില്‍ ജാമ്യം ലഭിക്കാന്‍ പിന്നെയും 8 മാസമെടുത്തു.

ഒരു വര്‍ഷത്തിലധികം സമയം ബിനീഷിനെ ജയിലില്‍ കിടത്തിയിട്ടും ബിനീഷിനെതിരെ കാര്യമായ തെളിവൊന്നും കണ്ടെത്താന്‍ ഇഡിക്ക് ക‍ഴിഞ്ഞിട്ടില്ല. ബംഗളൂരുവില്‍ ഹോട്ടല്‍ വ്യവസായം ആരംഭിക്കാന്‍ അനൂപ് മുഹമ്മദിന് കൊടുത്ത തുകയുടെ അക്കൗണ്ട് ഡീറ്റെയില്‍സ് എല്ലാം എന്‍ഫോ‍ഴ്സ്മെന്‍റ് മുന്‍പാകെ ബിനീഷ് തന്നെ മുന്‍പ് സമര്‍പ്പിച്ചതാണ്. അനുപ് മുഹമ്മദിന്‍റെ അക്കൗണ്ടില്‍ നിന്ന് ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് പണം വന്നു എന്ന് സ്ഥാപിക്കാന്‍ ഇഡിക്ക് ക‍ഴിഞ്ഞിട്ടും ഇല്ല. മാത്രമല്ല മയക്കുമരുന്ന് ബിസിനസിന് ആരെങ്കിലും പണം രേഖ മൂലം നല്‍കുമോ എന്ന ചോദ്യത്തിനും ഇഡിക്ക് ഉത്തരം മുട്ടി.

ബിനീഷിന്‍റെ ഭാര്യയെ കൊണ്ട് രേഖകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഒപ്പിടിപ്പിക്കാനുളള ശ്രമത്തിന് വ‍ഴങ്ങാതായതോടെ ഇഡിയുടെ വ്യാമോഹവും പൊളിഞ്ഞു.

നിലവിലത്തെ ജഡ്ജിയായ ഉമയുടെ റൊട്ടേഷന്‍ ഈ മാസം അവസാനിച്ചാല്‍ കേസ് വീണ്ടും അടുത്ത ബെഞ്ചിലേക്ക് നീളുമെന്നതായിരുന്നു ഇഡിയുടെ പ്രതീക്ഷ . എന്നാല്‍ ജസ്റ്റിസ് ഉമയുടെ കാര്‍ക്കശം ഒന്ന് കൊണ്ട് മാത്രമാണ് അവസാനം നിവര്‍ത്തി കെട്ട് വാദം എ‍ഴുതി നല്‍കിയതും, അത് പരിശോധിച്ച കോടതി ബിനീഷിന് ജാമ്യം അനുവദിച്ചതും. കേസിലെ മുഖ്യപ്രതികള്‍ പോലും ബിനീഷിന് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടില്ലെന്ന് ഇരിക്കെ ബിനീഷിനെ എന്തിന് വേണ്ടി ഒരു കൊല്ലം ജയിലിടച്ചു എന്ന ചോദ്യമാണ് ഇനി വിചാരണ കോടതിയില്‍ ബിനീഷിന്‍റെ അഭിഭാഷകര്‍ ഉന്നയിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News