വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ക്ലാസ് നിർത്തിവെച്ച അധ്യാപിക പിന്നീട് വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കാസർകോട് കള്ളാർ അടോട്ടുകയ ഗവ. വെൽഫയർ എൽ പി സ്കൂൾ അധ്യാപിക 47 വയസുള്ള സി മാധവിയാണ് മരിച്ചത്. വീട്ടിൽ ഈ സമയത്ത് അധ്യാപിക തനിച്ചായിരുന്നു. മൂന്നാം ക്ലാസിലെ കുട്ടികൾക്ക് കണക്ക് പഠിപ്പിക്കുന്നതിനിടയിൽ ശ്വാസതടസം നേരിട്ടപ്പോൾ കുട്ടികളോട് സുഖമില്ലെന്ന് പറഞ്ഞ് ക്ലാസ് നിർത്തി. ബന്ധുക്കളെ ഫോൺ ചെയ്ത് വിവരം പറഞ്ഞു.
ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടു. സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് അധ്യാപകർക്കൊപ്പം മാധവി ടീച്ചറും. പരേതനായ ടി ബാബുവാണ് ഭർത്താവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here