ഒരു വര്‍ഷം നീണ്ടുനിന്ന ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയോട് കളിപ്പാട്ടത്തെ കുറിച്ച് പരാതി പറഞ്ഞ് മകള്‍. വീട്ടിലെത്തിയ ബിനീഷ് മകളെ വാരിയെടുത്ത് ചേര്‍ത്തുപിടിച്ചു. എന്താണ് വിശേഷങ്ങള്‍ എന്ന് തിരക്കി. അപ്പോഴാണ് ഇളയ മകള്‍ കളിപ്പാട്ടത്തെ കുറിച്ച് പരിഭവം പറഞ്ഞത്.
നമുക്ക് ഉടനെ തന്നെ ബാറ്ററി വാങ്ങാമെന്ന് ബിനീഷും മകളോട് പറഞ്ഞു. വികാരപരമായ സ്വീകരണമായിരുന്നു ബിനീഷിന് വീട്ടില്‍ ലഭിച്ചത്.
ഇന്ന് രാവിലെയാണ് ബിനീഷ് നാട്ടിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷ് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് വ്യക്തമാക്കി. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് താന്‍ പോകുന്നതെന്നും ബിനീഷ് പറഞ്ഞു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് വീട്ടിലെത്തിയ ബിനീഷിനെ അമ്മ വിനോദിനി സ്വീകരിച്ചത്.
ബിനീഷിനെ കാത്ത് പിതാവും മുതിര്‍ന്ന് സിപിഐഎം നേതാവുമായ കോടിയേരി ബാലകൃഷ്ണനും കൊച്ചുമക്കളും വീടിന് പുറത്ത് തന്നെ നിലയുറപ്പിച്ചിരുന്നു.
ഒരു വർഷത്തിന് ശേഷം മകനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഇഡിക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷിനെ സ്വീകരിക്കാന്‍ ബൊക്കെയും മാലയുമായി നിരവധിപ്പേര്‍ കാത്തുനിന്നിരുന്നു. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതാണ് താന്‍ ജയിലിലാകാന്‍ കാരണമെന്ന് ബിനീഷ് കോടിയേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജയിൽമോചിതനായി വീട്ടിലേക്ക് വരുന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്. ആദ്യം അച്ഛനെയും അമ്മയേയും ഭാര്യയേയും മക്കളേയും കാണണം. പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ട്. ഒരുപാട് കാര്യം പറയാനുണ്ട്. അതിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ബിനീഷ് പറഞ്ഞു. ശനിയാഴ്‌ച രാത്രി എട്ടോടെയാണ് ജാമ്യ നടപടികൾ പൂർത്തിയാക്കി പരപ്പന അഗ്രഹാര ജയിലിൽ നിന്നും ബിനീഷ് കോടിയേരി പുറത്തിറങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here