ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പർ-12 ൽ ഇന്ത്യയ്ക്ക് വീണ്ടും ദയനീയ തോല്‍വി..നിര്‍ണായക മത്സരത്തില്‍ ന്യൂസിലണ്ട് ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. 111 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലണ്ട് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ന്യൂസിലണ്ട് നിരയില്‍ മാര്‍ട്ടിന്‍ ഗപ്ട്ടില്‍ 20 റണ്‍സും ഡാരില്‍ മിച്ചല്‍ 49 റണ്സും നേടി..നായകന്‍ കെയ്ന്‍ വില്യംസണ്‍ പുറത്താകാതെ 33 റണ്‍സെടുത്തു. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തു.
26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നായകന്‍ കോഹ്ലി 9 റണ്‍സും രോഹിത് ശര്‍മ 14 റണ്‍സും നേടി പുറത്തായി.ന്യൂസിലണ്ട് നിരയില്‍ ട്രെന്‍റ്ബൗള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷ് സോധി രണ്ട് വിക്കറ്റെടുത്തു.
രണ്ട് വിക്കറ്റ് വീഴ്ത്തിയ ന്യൂസിലണ്ട് ബൗളര്‍ ഇഷ് സോധിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമിസാധ്യതകള്‍ മങ്ങി. ഗ്രൂപ്പ് രണ്ടില്‍ പാകിസ്താനാണ് ഒന്നാമത്. നവംബര്‍ 3ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here