മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതിയുടെ പരിശോധന ആരംഭിച്ചു. ഷട്ടറുകൾ തുറന്നതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സമിതി സന്ദർശനം നടത്തുന്നത്. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തുന്നത്.
അതിനിടെ, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു. 1,5,6 ഷട്ടറുകളാണ് അടച്ചത്. നിലവിൽ ഉയർത്തിയിരിക്കുന്ന 2, 3, 4 ഷട്ടറുകൾ 50 സെ.മീ വീതമാക്കി കുറച്ചിട്ടുണ്ട്.
പുതിയ റൂൾ കർവ് പ്രകാരം തമിഴ്നാടിന് മുല്ലപ്പെരിയാറിൽ 139.5 അടിവരെ വെള്ളം സംഭരിക്കാനാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here